ഞാന്‍...
പൊഴിഞ്ഞ ഏതോ നിലാവില്‍
സ്നേഹത്തിന്‍റെ താരാട്ടുതേടിയ ഈയല്‍..
ചിറകുകൊഴിയുംവരെ അമ്പിളിയമ്മയെ വലയം ചെയ്ത്
വാത്സല്യത്തിന്‍റെ അമ്മിഞ്ഞ തേടിയ പൈതല്‍..
സ്ഫടികവേലി കെട്ടി എന്നെ അകറ്റുവാന്‍
സ്നേഹവാത്സല്യങ്ങളെ പ്രദര്‍ശനശാലയിലാക്കിയതെന്തെന്നറിയുമോ-
നിങ്ങളെന്‍റെ കുഴയുന്ന ചിറകുകള്‍ കാണുമോ?
ചിറകുകൊഴിയുംവരെ പറക്കട്ടെ ഞാനിനിയു-
മമ്പിളി കാതങ്ങളകലെ തിളങ്ങുന്ന ബിന്ദുവാകാം.
സമയമേറെയും കഴിയവേ, ഞാന്‍-
ഒടുവിലൊരുപിടി ശാപവും പേറി
പൂഴിയില്‍ മോക്ഷംതേടുന്ന
ഈയൽ .